Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : School Science Festival.

Idukki

റവന്യു ജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിൽ കട്ടപ്പന ഉപജില്ലയ്ക്ക് ഓവറോൾ.

തൊടുപുഴ: വിദ്യാർഥികളുടെ ശാസ്ത്രാഭിരുചി വിളിച്ചോതിയ റവന്യു ജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിൽ കട്ടപ്പന ഉപജില്ലയ്ക്ക് ഓവറോൾ. 1596 പോയിന്‍റുകൾ നേടിയാണ് കട്ടപ്പനയുടെ ആധിപത്യം. 1410 പോയിന്‍റുമായി ആതിഥേയരായ തൊടുപുഴ ഉപജില്ല റണ്ണ

റപ്പായി. 1397 പോയിന്‍റുകളുമായി അടിമാലി മൂന്നാം സ്ഥാനം നേടി. നെടുങ്കണ്ടം- 1196, പീരുമേട്- 1009 പോയിന്‍റും നേടി. സ്കൂൾ തലത്തിൽ 533 പോയിന്‍റുമായി കൂന്പൻപാറ ഫാത്തിമ മാതാ ഗേൾസ് എച്ച്എസ്എസിനാണ് കിരീടം. 390 പോയിന്‍റുമായി കരിമണ്ണൂർ സെന്‍റ് ജോസഫ്സ് എച്ച്എസ്എസ് രണ്ടാം സ്ഥാനവും ഇരട്ടയാ

ർ സെന്‍റ് തോമസ് എച്ച്എസ്എസ് 265 പോയിന്‍റുമായി മൂന്നാം സ്ഥാനവും നേടി. മുരിക്കാശേരി സെന്‍റ് മേരീസ് എച്ച്എസ്എസ് -315, ചെമ്മണ്ണാർ സെന്‍റ് സേവ്യേഴ്സ് എച്ച്എസ്എസ് -284 പോയിന്‍റും കരസ്ഥമാക്കി


രണ്ടു നാൾ തൊടുപുഴ നഗരത്തിന് ഉത്സവഛായ പകർന്ന ശാസ്ത്രോത്സവത്തിന് ഇന്നലെ കൊടിയിറങ്ങിയപ്പോൾ മേളയെകുറിച്ച് ഒരു പരാതിയും ഉണ്ടായില്ലെന്നത് സംഘാടനത്തിന്‍റെ മികവായി.

 രാജാക്കാടിന്‍റെ പെരുന്തച്ഛൻ


തൊടുപുഴ: എച്ച്എസ് വിഭാഗം ക്ലേ മോഡലിംഗിൽ രാജാക്കാട് ജെഎച്ച്എസ്എസിലെ നിതീഷ് ജോമോൻ ഭാവനയുടെ തേരിലേറി മണ്ണുകൊണ്ടുള്ള ജീവൻ തുടിക്കുന്ന ശില്്പം നിർമിച്ച് ശ്രദ്ധ നേടി. നിതീഷിന്‍റെ അച്ഛൻ ജോമോൻ ഇടുക്കി ഹിൽവ്യു പാർക്ക്, ശ്രീനാരായണപുരം പാർക്ക്, ഗാന്ധിപ്രതിമ, രാജാക്കാട് ക്ഷേത്ര കിണർ എന്നിവയെല്ലാം ഒരുക്കി ജനപ്രീതി നേടിയിരുന്നു. അച്ഛനിൽനിന്നു പ്രചോദനമുൾക്കൊണ്ടാണ് നിതീഷ് ക്ലേ മോഡലിംഗിലേക്ക് കടന്നു വന്നത്. ഇത്തവണ പുസ്തകം വായിക്കുന്ന പെണ്‍കുട്ടി എന്നതായിരുന്നു പ്രമേയം. ജില്ലാ ശാസ്ത്രോത്സവത്തിൽ കഴിഞ്ഞ വർഷം ഒന്നാം സ്ഥാനം നേടിയിരുന്നു.

അനിറ്റയുടെ ബൊക്കെ സൂപ്പർ

തൊടുപുഴ: പേപ്പർ ക്രാഫ്റ്റിൽ ഹാട്രിക് നേട്ടവുമായി കരിമണ്ണൂർ എസ്ജെഎച്ച്എസ്എസിലെ അനിറ്റ സാം. കഴിഞ്ഞ മൂന്നുവർഷമായി റവന്യു ജില്ലയിൽ അനിറ്റയ്ക്കാണ് ഒന്നാം സ്ഥാനം. സംസ്ഥാന ശാസ്ത്രോത്സവത്തിൽ 2023-ൽ രണ്ടാം സ്ഥാനവും കഴിഞ്ഞ വർഷം മൂന്നാം സ്ഥാനവും ലഭിച്ചിരുന്നു. മൂന്നുമണിക്കൂറിനുള്ളിൽ വിവിധ വലിപ്പത്തിലുള്ള 60ഓളം പൂക്കൾ തയാറാക്കി ഇതിൽനിന്നു 24 ബൊക്കെ നിർമിച്ചാണ് അനിറ്റ ഹാട്രിക് വിജയം നേടിയത്. ഫിനെക്സ്,


ക്രെയിസ്, എ ഫോർ, ചൈന പേപ്പർ, ടിഷ്യൂ, വെൽവെറ്റ് എന്നീ പേപ്പറുകൾ ഉപയോഗിച്ചാണ് പൂക്കൾ തയാറാക്കിയത്. പ്ലസ് വണ്‍ വിദ്യാർഥിനിയായ അനിറ്റ പള്ളിക്കാമുറി കരിങ്ങോത്തുപറന്പിൽ സാം ജോസ്-മഞ്ജു ദന്പതികളുടെ മകളാണ്.

അക്ഷയ് റെജിയുടേത് കൈപ്പുണ്യം


തൊടുപുഴ: ലെയറിംഗ്, ബഡ്ഡിംഗ്, ഗ്രാഫ്റ്റിംഗ് എന്നിവയിൽ നടന്ന മത്സരത്തിൽ മുരിക്കാട്ടുകുടി ജികെഎച്ച്എസ്എസിലെ അക്ഷയ് റെജി കരവിരുതും കൈപ്പുണ്യവും പ്രകടമാക്കി. 15 ഇനങ്ങളാണ് അക്ഷയ് ഒരുക്കിയത്.


സ്വയം ചെയ്തു പഠിച്ചാണ് അക്ഷയ് ഇതിൽ മികവു തെളിയിച്ചത്. കവിഞ്ഞ വർഷം ശാസ്ത്രോത്സവത്തിൽ രണ്ടാം സ്ഥാനം ലഭിച്ചിരുന്നു. വട്ടക്കുഴിയിൽ റെജി-അനീഷ ദന്പതികളുടെ മകനാണ് പ്ലസ് വണ്‍ വിദ്യാർഥിയായ അക്ഷയ്.

 

ചിരട്ടയിൽ ആൽബിന്‍റെ വിസ്മയം


തൊടുപുഴ: റവന്യു ജില്ലാ ശാസ്ത്രോത്സവത്തിൽ ചിരട്ട ഉപയോഗിച്ചുള്ള ഉത്പന്ന നിർമാണത്തിൽ വിസ്മയം തീർത്ത് രാജാക്കാട് ജിവിഎച്ച്എസ്എസിലെ ആൽബിൻ ഷാജി. ചിരട്ട ഉപയോഗിച്ച് ആൽബിൻ നിർമിച്ച മനോഹര നിർമിതി ശിൽപചാരുത വിളിച്ചോതുന്നതായിരുന്നു. ഇതിൽ ആൽബിന് ഒന്നാംസമ്മാനം ലഭിച്ചു.


ഏറെ നാളത്തെ ശ്രമഫലമായാണ് ഇത്തരം ഉത്പന്നങ്ങൾ നിർമിക്കാൻ കഴിഞ്ഞതെന്ന് ആൽബിൻ പറഞ്ഞു. സബ്ജില്ലയിൽ ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. 2023-24ൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയിരുന്നു. കെട്ടിടനിർമാണ കരാറുകാരനായ പി.എം. ഷാജി-ബിൻസി ദന്പതികളുടെ മകനാണ്.

Latest News

Up